Posts

17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 18കാരന്‍ അറസ്റ്റില്‍

Image
  പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ഇടക്കാല ജാമ്യം നേടി മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍ ബേഡകം: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോളിച്ചാല്‍ കൊളപ്രം സ്വദേശിയായ പതിനെട്ടുകാരനെയാണ് രാജപുരം എസ്.ഐ കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സൗഹൃദം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ആസ്പത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഇതോടെ മാതാവ് പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെ വിവരം രാജപുരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പതിനെട്ടുകാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു. പീഡനം നടന്ന സമയത്ത് പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. പോക്സോ, പീഡനം...

ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് (48) അന്തരിച്ചു

Image
കാഞ്ഞങ്ങാട്: ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് (48) അന്തരിച്ചു. വീട്ടില്‍ കുഴഞ്ഞുവീണ വിനോദ് മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയിലാണ് മരിച്ചത്. പുല്ലൂര്‍ സ്വദേശിയായ വിനോദ് കുമാര്‍ കെ.എസ്.യുവിലൂടെയാണ് സജീവ രാഷ്ട്രീയത്തില്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സ്ഥാനം വഹിച്ച ശേഷമാണ് ഡി.സി.സി ജനറല്‍ സെക്രട്ടറി ആയത്. കോണ്‍ഗ്രസ്-ട്രേഡ് യൂണിയന്‍ നേതാവായിരുന്ന പരേതനായ പി പി കുഞ്ഞിക്കണ്ണന്‍ നായരുടെയും വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥ സാവിത്രി അമ്മയുടെയും മകനാണ്. സഹോദരന്‍: മനോജ് കുമാര്‍ (കര്‍ണാടക ബാങ്ക് റീജ്യണല്‍ മാനേജര്‍).

യേശുദാസ് @ 84; ശതാഭിഷേക നിറവിൽ ​ഗാന​ഗന്ധർവൻ

Image
  ഏഴുസ്വരങ്ങളും തഴുകിയുണർത്തിയ ഗന്ധർവ ഗായകന് ഇന്ന് ശതാഭിഷേകം. സാർത്ഥകമായ എൺപത്തിനാല് വർഷങ്ങൾ. യേശുദാസ് എന്നത് ഒരു വ്യക്തിയുടെ പേരല്ല. ആറു പതിറ്റാണ്ടിലേറെയായി മലയാളിയുടെ ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന, എല്ലാ മനുഷ്യവികാരങ്ങളേയും ഉൾക്കൊള്ളുന്ന അപൂർവസുന്ദരമായ ഒരു രാഗത്തിന്റെ പേരാണ് അത്. കാലാതീതമായ ആ ഗന്ധർവധാരയിലെ നീരാട്ടില്ലാതെ മലയാളിക്കെന്ത് ജീവിതം?. നമ്മുടെ പ്രഭാതവും പ്രദോഷവുമെല്ലാം ആ സംഗീതത്തിലാണല്ലോ ഒഴുകിനീങ്ങുന്നത് ഇല്ലായ്മകളുടേയും കഷ്ടപ്പാടുകളുടേയും ലോകത്താണ് യേശുദാസിന്റെ പിറവി. 1940 ജനുവരി പത്തിന് ഫോർട്ടുകൊച്ചിയിൽ സംഗീതജ്ഞനും നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടേയും എലിസബത്തിന്റെയും ഏഴു മക്കളിൽ രണ്ടാമൻ. അച്ഛനാണ് ശുദ്ധസംഗീതത്തിന്റെ വഴിയെ യേശുദാസിനെ കൈപിടിച്ചു നടത്തിയത്. എട്ടാം വയസ്സിൽ കൊച്ചിൻ നേവൽ ബേസിലെ സംഗീതമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് അച്ഛൻ പഠിപ്പിച്ച ഗാന്ധികീർത്തനവുമായാണ്. പതിനൊന്നു വയസ്സിൽ പശ്ചിമകൊച്ചിയിലെ ചുള്ളിക്കലിലെ ഒരു ക്ഷേത്ര ഉത്സവത്തിന് കച്ചേരി അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം. മുഹമ്മദ് റഫിയുടെ പാട്ടുകളോടായിരുന്നു ചെറുപ്പത്തിൽ യേശുദാസിന്റെ ആരാധന. സ...

കണ്ണൂർ : യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

Image
  പയ്യന്നൂർ. ഉറങ്ങാൻ കിടന്നയുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തായിനേരിമുഹമ്മദ് അബ്‌ദുൾ റഹ്മാൻ സ്‌മാരക വായനശാലക്ക് സമീപം താമസിക്കുന്ന മുഹമ്മദ് കുഞ്ഞി - ആയിഷ ദമ്പതികളുടെ മകൻ കാട്ടൂർ നൗഫലിനെ (24)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച വൈകുന്നേരം 3.30 മണിയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ പ്രായമായ ഒരു സ്ത്രീ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നാണ് പുറത്തു വരുന്ന വിവരം. പരിസരവാസികളാണ് പോലീസിൽ വിവരമറിയിച്ച് ആശുപത്രിയിലെത്തിച്ചത്. മുറിയിൽ രക്തം തളം കെട്ടിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്‌ടർ മെൽബിൻ ജോസിൻ്റെ നേതൃത്വത്തിൽ മൃതദേഹം വിശദമായ ഇൻക്വസ്റ്റ് നടപടികൾ നടത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. പി എസ് എസി കോച്ചിംഗ് ക്ലാസിലും മറ്റും പോയിരുന്ന നൗഫൽ മൂന്നോളം പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. സഹോദരങ്ങൾ: ഇസ്‌മായിൽ, സൗദ (സീനിയർ സിവിൽ പോലീസ് ഓഫീസർ), സെറീന (റജിസ്ട്രാർ ഓഫീസ് ജീവനക്കാരി), സുഹറ

രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യമില്ല, റിമാന്റ് ചെയ്തു; അറസ്റ്റിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം.

Image
  തിരുവനന്തപുരം : കോൺഗ്രസിൻ്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടയിലുണ്ടായ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ട് അറസ്റ്റിലായ യൂത്തുകോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. പോലീസ് ചുമത്തിയ വകുപ്പുകൾ ഗുരുതരമായതിനാൽ രാഹുലിനെ റിമാൻറ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. ഇന്ന്(ചൊവ്വ) രാവിലെ അടൂരിലെ വീട്ടിൽ നിന്നാണ് രാഹുലിനെ തിരുവനന്തപുരത്ത് നിന്നെത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പോലീസ് അറസ്റ്റു ചെയ്തു.തിരുവനന്തപുരംകന്റോൺമെന്റ് പോലീസാണ് അടൂരിലെത്തി അറസ്റ്റ് ചെയ്തത്. പനിയെ തുടർന്ന് ആശുപത്രിയിലായിരുന്ന രാഹുൽ ഇന്നലെയാണ് ആശുപത്രി വിട്ട് വീട്ടിലെത്തിയത്. ഈ കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതിയാണ്. അതേസമയം, രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റിനെതിരെ കോൺഗ്രസും യു.ഡി.എഫും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചു.

പെരിയ : ദേശീയപാതയില്‍ കാറും സ്‌കൂടറും കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം; കാറിലുണ്ടായിരുന്ന 6 പേര്‍ക്കും വഴിയാത്രക്കാരനും ഗുരുതര പരുക്ക്

Image
  പെരിയ: ദേശീയപാതയിൽ കാറും സ്‌കൂടറും കൂട്ടിയിടിച്ച് സ്‌കൂടർ യാത്രക്കാരായ രണ്ടുപേർ തൽക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ ആറുപേർക്കും വഴിയാത്രക്കാരനും ഗുരുതരമായി പരുക്കേറ്റു. ചട്ടഞ്ചാൽ സ്വദേശിയും കർഷകനുമായ ഗോപാലകൃഷ്ണൻ (55), സഹോദരി ഭർത്താവും സിപിസിആർഐയിലെ മുൻ ജീവനക്കാരനുമായ പരനടുക്കത്തെ നാരായണൻ (62) എന്നിവരാണ് മരിച്ചത്. ഗോപാലകൃഷ്‌ണൻ്റെ മ്യതദേഹം കാസർകോട് ജെനറൽ ആശുപത്രിയിലും നാരായണന്റെ മൃതദേഹം കാസർകോട് കിംസ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. കാറിലുണ്ടായിരുന്ന ബദിയടുക്കയിലെ ശാഹിൻ (36), ഭാര്യ സഹല, ബന്ധുക്കളായ ശാഹിന, ശംനാസ്, ഫാത്വിമ, ബദിയടുക്കയിലെ മുൻ പഞ്ചായത് അംഗം അൻവറിൻ്റെ മകൾ ഹന ഫാത്വിമ (എട്ട്) എന്നിവരെ കാസർകോട് ജെനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ വഴിയാത്രക്കാരനായ ഹംസയെ (65) കാസർകോട് ചെങ്കള നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റും. പാ‌സ്പോർട് ആവശ്യത്തിനായി പയ്യന്നൂരിലേക്ക് പോകുകയായിരുന്നു ഫോർച്യൂണർ കാറിലുണ്ടായിരുന്ന ബദിയഡുക്ക സ്വദേശികൾ.ഓടിക്കൂടിയവരാണ് പരുക്കേറ്റവരെയെല്ലാം ആശുപത്രിയിലെത്തിച്ചത്. സ്‌കൂട...

യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ മാങ്കുട്ടത്തിൽ അറസ്റ്റിൽ .

Image
  തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസിലാണ് അറസ്റ്റ്. കന്റോണ്‍മെന്റ് പൊലീസ് അടൂരിലെ വീട്ടില്‍ നിന്നുമാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കേസിലെ ഒന്നാം പ്രതി. ഇതുവരെയും 31 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചു, കലപാഹ്വാനം നടത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ 26 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടിരുന്നു. തിരുവനന്തപുരം സിജെഎം, ജില്ലാ സെഷന്‍സ് കോടതികളാണ് ജാമ്യം അനുവദിച്ചത്. കേസില്‍ 31 പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു. വി ഡി സതീശന് പുറമേ ഷാഫി പറമ്പില്‍ എംഎല്‍എ, എം വിന്‍സന്റ് എംഎല്‍എ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. സംസ്ഥാനത്ത് തുടര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പൊലീസ് ജലപീരങ്കി പ്രയോ...